Sunday, July 27, 2008

ഇമിഗ്രേഷന്‍ ഓഫീസിനു മുന്നില്‍

ഇമിഗ്രേഷന്‍ ഓഫീസിനു മുന്നില് അന്നും ജോസ് ഉണ്ടായിരുന്നു...... പതിവു പോലെ . സുബൈറിനെ കണ്ടപ്പോള് ആശ്വാസത്തോടെ ചിരിച്ചു. പിന്നെ പതിവു പോലെ തന്റെ പരാതിയുടെ കെട്ടഴിച്ചു. ഇരുപതു വര്ഷമായി നാട്ടില് നിന്നും പോന്നിട്ട്. ഇനി തിരിച്ചു പോകണം. വിദേശ രാജ്യത്ത് താമസിക്കുവാനാവശ്യംമായ രേഖകള് ഒന്നും കയ്യില് ഇല്ലാത്തതിനാല് നാടിലേക്ക് പോകുവാനകുന്നില്ല. അതിനുള്ള രേഖകള് ശരിയാക്ുവാനാണ് കാത്തിരിപ്പ്.
ഇമിഗ്രേഷന്‍
ഓഫീസ് ഒരു കടലാണ്.... ലക്ഷക്കണക്കിന് വരുന്ന വിദേശീയരുടെ യാത്രാ രേഖകള് ഇവിടെയാണ് തയ്യരാക്കപ്പെടുന്നത് . ജോസിനെ ആശ്വസിപ്പിച്ചു കടലില് മുങ്ങി തപ്പാന് സുബൈര് ഓഫീസിനകത്തേക്ക് പോയി. ഞാന് ജോസിനോറൊപ്പം സന്ദര്ശകര്ക്കായുള്ള ഇരിപ്പ്ടങ്ങള്ക്ക് അടുത്തേക്ക് നടന്നു. പത്രവുമായി ബന്ധപ്പെട്ട ആളാണ് എന്ന് പറഞ്ഞപ്പോള് ജോസിനു ആവേശമായി. ഇവിടെ ഒന്നും ശരിയല്ല സാറേ.... നമുക്കിതൊക്കെ പത്രത്തില് എഴുതണം. ഞാന് കൌതുകതൊടെ ജോസിനെ നോക്കി. ജോസ് പറഞ്ഞുകൊണ്ടേയിരുന്നു. തൊഴിലിടങ്ങളിലെ പീഡനം. കുതിച്ചുയരുന്ന സാധന വില. എല്ലാം നമുക്കു കൊടുക്കാം ജോസേ എന്ന് പറഞ്ഞു ഞാന് വിഷയം മാറുവാന് ശ്രമിച്ചു. നാട്ടിലെവിടയാ വീട്. പ്രവാസികള് ആദ്യമായി കണ്ടാല് ആദ്യം ചോദിക്കുന്ന ചോദ്യം. വീടിനെ പറ്റി ചോദിച്ചപ്പോള് മുഖം വിഷന്നമായി. കണ്ണൂരിലാണ് വീട്. വീട്ടില് ഭാര്യയും മോളും. മോള് ജനിച്ചു പത്തു ദിവസം കഴിഞ്ഞു വീട്ടില് നിന്നും പോന്നതാണ്. പിന്നെ തിരിച്ചു പോയിട്ടില്ല. എനിക്ക് വിശ്വാസം വന്നില്ല. നാട്ടില് നിന്നും വന്നിട്ട് ഏറെ നാളാകത്ത എനിക്ക് ജോസിന്റെ വാക്കുകള് വിശ്വസിക്കാനെ തോന്നിയില്ല. ഇരുപതു വര്ഷമായി ...സ്വന്തം കുഞ്ഞിനെപ്പോലും കാണാതെ ... മരുഭൂമിയില് ഒറ്റയ്ക്ക് ... ഇതിനിടക്കൊന്നും വീട്ടില് പോകാന് ശ്രമിച്ചില്ലേ അവിശ്വാസത്തോടെ
ഞാന് വീണ്ടും ചോദിച്ചു. കുറെ കടമുണ്ടായിരുന്നു സാറെ നാട്ടില്... അത് വീടിയിട്ടു പോകാമെന്ന് വിചാരിച്ചു. അതിന് കഴിയാതായപ്പോള് പോകാന് മടിതോന്നി. പല ജോലികള് മാറി മാറി ചെയ്തു. ഒന്നിലും ഗുണം കിട്ടിയില്ല. കുറെ കഴിഞ്ഞപ്പോള് ബന്ധത്തിന്റെ ശക്തി കുറഞ്ഞു സാറെ .. ജോസ് നിര്‍ വികാരനായി പറഞ്ഞു. ഭാര്യ... ഞാന് ചോദിച്ചു ... വിളിക്കാറുണ്ട് ...ഇരുപതു വര്ഷമായി സ്വന്തം കുഞ്ഞിന്റെ അച്ഛനെ കാത്തിരിക്കുന്ന സ്ത്രീയെ ഞാന് മനസ്സു കൊണ്ടു നമിച്ചു. ദേ കെട്ടിടം കണ്ടോ സാറേ മുന്പില് തലയുയര്ടി നില്ക്കുന്ന ബഹുനില മന്ദിരം ചൂണ്ടി ജോസ് ചോദിച്ചു. ഞാന് ഇമ്മിഗ്രറേനില് ആദ്യം വരുമ്പോള് ഇതു അവിടെയില്ല. ഇപ്പോള് ആര് നിലയായി ഇനി എത്ര നില കൂടി കഴിഞ്ഞാലാണ് നാട്ടില് പോകുവാനാവുക. ആര്ക്കറിയാം. ഇമിഗ്രേഷന്‍ ഖനനം കഴിഞു സുബൈര് തിരിച്ചെത്തി. ജോസിന്റെ യാത്രാ രേഖകള് ഇന്നും ശരിയായിട്ടില്ല. അടുത്ത തിന്കലാഴ്ച്ച വരാന് പറഞ്ഞു. ജോസ് അനുസരണയുള്ള കുട്ടിയെ പ്പോലെ തിരിച്ചു പോയി. മുന്പിലെ ബഹുനില മന്ദിരത്തിന്റെ പണി അപ്പോഴും തകൃതിയായി നടക്കുന്നുണ്ടായിരുന്നു.

1 comment:

smitha adharsh said...

നാട്ടിലായിരുന്നെന്കില്‍ ഈ പോസ്റ്റ് ഞാന്‍ വായിക്കുക പോലും ചെയ്യില്ലായിരുന്നു.ഇഇനു,പ്രവാസിയായപ്പോള്‍...എല്ലാം മനസ്സിലാകുന്നു..."ഗള്‍ഫ്‌" എന്ന മായാലോകത്തിലെ എല്ലാ നൂലാ മാലകളും,കഷ്ടപ്പാടുകളും,ദുരിതങ്ങളും...
ശരിക്കും വേദനിപ്പിച്ചു ഈ പോസ്റ്റ്..